ഗോത്രഭേരി’: കാട്ടറിവുകള്‍ തേടി വനംവകുപ്പ്!

മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ‘ഗോത്രഭേരി’ എന്ന പേരില്‍ സെമിനാർ സംഘടിപ്പിച്ചു.
ആദിവാസി കേന്ദ്രങ്ങളില്‍ താമസിക്കുന്നവരുടെ അറിവും അനുഭവസമ്ബത്തും പങ്കുവയ്ക്കുകയായിരുന്നു ലക്ഷ്യം. വെള്ളാപ്പാറ ഫോറെസ്റ്റ് നേച്ചർ എഡ്യൂക്കേഷൻ സെന്ററില്‍ നടന്ന പരിപാടി കോവില്‍മല രാജാവ് രാമൻ രാജമന്നാൻ ഉദ്ഘാടനം ചെയ്തു. വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പരമ്ബരാഗതരീതികള്‍ പ്രയോഗിക്കുന്നതില്‍നിന്ന് പിന്നാക്കം പോയതാണ് മനുഷ്യ വന്യ ജീവി സംഘർഷങ്ങളുടെ എണ്ണം കൂടാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഉള്‍വനത്തില്‍ വന്യമൃഗങ്ങള്‍ക്കാവശ്യമായ ആഹാരപദാർഥങ്ങള്‍ ലഭ്യമാണ്.എന്നാല്‍ പുതിയ ആഹാരരീതികള്‍ മനസിലാക്കിയ വന്യമൃഗങ്ങള്‍ വീണ്ടും മനുഷ്യവാസ മേഖലയിലെത്തുന്നു. ഇതാണ് പ്രശ്നങ്ങളുടെ കാരണം. വന്യജീവി സംഘർഷം ലഘുകരിക്കുന്നത്തിന് വനം വകുപ്പ് നടപ്പാക്കുന്ന 10 മിഷനുകളില്‍ ഒന്നായ മിഷൻ ട്രൈബല്‍ നോളജിന്റെ ഭാഗമായാണ് ‘ഗോത്രഭേരി’എന്ന പേരില്‍ സെമിനാർ സംഘടിപ്പിച്ചത്. മിഷൻ ട്രൈബല്‍ നോളജ് സംസ്ഥാന കോർഡിനേറ്റർ രാജു കെ.ഫ്രാൻസിസ് , പീച്ചി കേരള വന ഗവേഷണ കേന്ദ്രം സീനിയർ സയന്റിസ്റ്റ് , ഡോ. എ. വി. രഘു ,വൈല്‍ഡ് ലൈഫ് വാർഡൻ ജി. ജയചന്ദ്രൻ, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് പി. കെ. വിപിൻ ദാസ്, ട്രൈബല്‍ എക്സ്റ്റൻഷൻ ഓഫീസർമാരായ റോയി, ആനിയമ്മ തുടങ്ങിയവർ നേതൃത്വം നല്‍കി.