dummy_ads1-01
dummy_ads1-01
previous arrow
next arrow
News

റെയില്‍വേ വികസന മോഹങ്ങള്‍ക്ക് തിരിച്ചടി; കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം

കേരളത്തിന്റെ റെയില്‍വേ വികസന മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. പാലക്കാട് കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍. 228 ഏക്കര്‍ സ്ഥലം റെയില്‍വേയുടെ മറ്റു പദ്ധതികള്‍ക്കായി മാറ്റുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിക്ക് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.2008 റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച പാലക്കാട് കഞ്ചിക്കോട് റെയില്‍ കോച്ച് ഫാക്ടറി പദ്ധതിയാണ് കേന്ദ്രം ഉപേക്ഷിച്ചത്. റെയില്‍വേക്ക് നിലവില്‍ പുതിയ കോച്ച് ഫാക്ടറികളുടെ ആവശ്യമില്ലെന്നും, ഇപ്പോഴുള്ള നിര്‍മ്മാണ യൂണിറ്റുകള്‍ പര്യാപ്തമാണെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പദ്ധതിക്കായി 39.80 കോടി രൂപ ചിലവഴിച്ച് ഏറ്റെടുത്ത് 228 ഏക്കര്‍ ഭൂമി റെയില്‍വേയുടെ മറ്റ് വികസന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും.മറുവശത്ത്, മെട്രോമാന്‍ ഇ. ശ്രീധരന്‍ നിര്‍ദ്ദേശിച്ച അതിവേഗ റെയില്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച വിദഗ്ധ സമിതി തള്ളിയാതായി കേന്ദ്രം പാര്‍ലമെന്റില്‍ അറിയിച്ചു.നിലവിലെ മാതൃകയില്‍ മുന്നോട്ട് പോകാനാകില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍. പദ്ധതികള്‍ നഷ്ടപ്പെടാന്‍ കാരണം കോണ്‍ഗ്രസെന്ന് സിപിഐഎം ആരോപിച്ചുഇതിന് പുറമെ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചുവെന്നും ,റെയില്‍വേ വികസനത്തിനായി മറ്റ് പദ്ധതികള്‍ ഉണ്ടെന്നും റെയില്‍വേ മന്ത്രാലയവും വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button